ശ്രീ ഹരേ നമഃ
കഴിഞ്ഞ ആഴ്ച തൃപ്പൂണിത്തുറയിൽ സ്ഥിരതാമസമല്ലാത്ത ഒരു കൊച്ചി ആൺവഴി തമ്പുരാനും അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറക്കാരിയല്ലാത്ത ഭാര്യയും കൂടി ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ അത്താഴ ശിവേലി തൊഴുതു കഴിഞ്ഞ്, നട അടച്ച ശേഷം, പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്കു കടന്നു.
പുറത്തു കടന്നു ഗോപുരത്തിന്റെ തെക്കുവശം നന്നായി ഒളിപ്പിച്ചു വച്ചിരുന്ന, അദ്ദേഹത്തിന്റെ ഭാര്യയുടെ ചെരിപ്പുകൾ തസ്കരൻമ്മാർ മോഷ്ടിച്ചു എന്നു ഇരുവർക്കും മനസ്സിലായി.
അപ്പൊ തമ്പുരാന്റെ തൃപ്പൂണിത്തുറക്കാരിയല്ലാത്ത ഭാര്യ: "എന്തൊരു കഷ്ടാണിത്. ഒരു ചെരിപ്പ് ഇവിടെ വെക്കാൻ പറ്റില്ലെ? ഈ നാടു കൊള്ളാം?"
തൃപ്പൂണിത്തുറയിൽ ജനിച്ചു വളർന്ന തമ്പുരാൻ: "ഇവിടെ അതിപുരാതനമായ പ്രത്യേകതയും പൈതൃകം ഉള്ള, സ്ട്രോങ്ങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ നെറ്റിപ്പട്ടം വരെ തസ്കരൻമ്മാർ കർമ്മ ശ്രേഷ്ടമായി സാമാന്യം നല്ല രീതിയിൽ അടിച്ചുമാറ്റി, പിന്നെയാണോ ഇത്? ആട്ടെ, പുതിയ ചെരിപ്പായിരുന്നോ?"
ഭാര്യ: "സാമാന്യം പഴക്കം ചേർന്ന ചെരിപ്പാണ്, എന്നാലും, ഇത്രക്കും ദാരിദ്ര്യം ഉള്ള കള്ളൻമ്മാരൊ ഇവിടെ?"
തമ്പുരാൻ: "ഒട്ടും സംശയിക്കേണ്ട, മോഷണം പോയതന്യാ.."
"പഴയതാണെങ്കിൽ എന്തും അഭിനവ തൃപ്പൂണിത്തുറക്കാർ അപ്പൊതന്നെ അടിച്ചുമാറ്റും. നെറ്റിപ്പട്ടം പോലെ..."
അടിക്കുറിപ്പ്:
ചിരിക്കാനും ചിന്തിക്കാനും വേണ്ടി മാത്രം, ചുവരെഴുത്തും ചീത്തവിളിയും ഒഴിവാക്കിയാൽ നന്നായിരുന്നു. ഇഷ്ടപ്പെട്ടാൽ പങ്കുവെക്കുക...
#UnknownMalayali

No comments:
Post a Comment