Tuesday, 13 May 2025

മുൻ കേരള ചീഫ് സെക്രട്ടറിയുടെ ഭാര്യ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നുണ്ടൊ? ഒപ്പം വിശ്വ ഹിന്ദു പരിഷത്തും?

മുൻ കേരള ചീഫ് സെക്രട്ടറിയുടെ ഭാര്യ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നുണ്ടൊ? ഒപ്പം വിശ്വ ഹിന്ദു പരിഷത്തും?

താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ മുൻ കേരള ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ MOHANDAS PALAT, IASന്റെ സഹധർമ്മണി ശ്രീമതി ANITA MOHANDAS എഴുതിയ ലേഖനമാണ്.

ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട SWAMI CHINMAYANANDA നേതൃത്വം നൽകി രൂപപ്പെടുത്തിയ സംഘടനയായ VISHWA HINDU PARISHATHന്റെ മാസിക HINDU VISHWA - JANUARY 2023 ലക്കത്തിൽ.

ഈ ലേഖനത്തിൽ ഒരു സിനിമയെ വെല്ലുന്ന കഥയാണ് ശ്രീമതി അനിത മോഹൻദാസ് എഴുതിയിരിക്കുന്നത്.

ഒരു കള്ളന്റെ വ്യാജ ചരിത്രം!

ശ്രീമതി അനിത അറിഞ്ഞോ അറിയാതെയോ എഴുതിയതും വിശ്വ ഹിന്ദു പരിഷത്ത് അറിഞ്ഞോ അറിയാതെയോ പ്രസിദ്ധീകരിച്ചതും ആയ ഈ ലേഖനം ഹിന്ദുക്കളെ ഒരു വ്യാജനാൽ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ടാക്കുന്നു.

പാലക്കാട്ട് കാവിപ്പാട് പുളിക്കൽ ശങ്കരോടത്ത് മനോജ് എന്ന മാന"വേന്ദ്ര"ശർമ്മ വെള്ളാട്ടിരി എന്ന മാന"വേന്ദ്ര"വർമ്മ യോഗാതിരിപ്പാട് എന്ന അമ്പോറ്റി തമ്പുരാൻ ഒരു വ്യജനാണ് എന്നത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും എന്നാണ് ഞാൻ വിചാരിച്ചത്.

ഞാൻ നേരിട്ട് കാര്യ കാരണ സഹിതം ശ്രീമതി അനിത മോഹൻദാസിനും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റിനും എല്ലാ വിശദാംശങ്ങളും പങ്കുവച്ചതാണ്. അതിന് തെളിവ് എന്റെ കൈവശം ഉണ്ട്, അതിൽ പലതും Facebookൽ കൂടി ഞാൻ ഇംഗ്ലീഷിലും മലയാളത്തിലും പങ്കുവച്ചതാണ്. 

പക്ഷെ ഇതു വരെ ഒരു തിരുത്തും കണ്ടില്ല. ആ വ്യാജനും ഇതിൽ ഉള്ളത് അസംബന്ധം എന്ന് പറഞ്ഞിട്ടില്ല. അപ്പൊ ഇതിൽ നിന്നും എന്താണ് മനസ്സെലാക്കേണ്ടത്? ആ അവകാശവാദങ്ങളിൽ അവർ ഉറച്ചു നിൽക്കുന്നു എന്നതല്ലേ? അപ്പൊ ശ്രീമതി അനിതയും ഹിന്ദുവിശ്വ മാഗസീനും ഹിന്ദുക്കളെ പറ്റക്കാൻ കൂട്ടു നിന്നു എന്നല്ലേ?

പാവങ്ങളായ ഹിന്ദുക്കൾ ഇപ്പോഴും ആ വ്യാജന്റെ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുന്നു.

ഈ ലേഖനത്തിൽ എന്താണ് വ്യാജമെന്നും അതിനുള്ള വിശദാംശങ്ങളും താഴെ/ ഈ link വായിക്കുക.

ശ്രീമതി അനിത മോഹൻദാസിന്റെ PROPAGANDA പാകിസ്ഥാൻ നടത്തിയതിനെ തോൽപ്പിക്കും എന്നു പറയാതെ വയ്യ., അല്ലെങ്കിൽ അവരെ ആ വ്യാജൻ നന്നായി പറ്റിച്ചു എന്നു തന്നെ പറയേണ്ടി വരും.


ശ്രീ പൂർണ്ണത്രയീശനും പഴയന്നൂർ ഭഗവതിയും രക്ഷിക്കട്ടെ! 🙏





>> കോവിലകവും അവിടത്തെ അമ്പോറ്റിത്തമ്പുരാനുമെല്ലാം ചരിത്രപരമായൊരു വീണ്ടെടുപ്പിന്റെ മാതൃകാപരമായ വിളംബരപത്രം കൂടിയാണ്.

= മലയാള-കേരള ചരിത്രത്തിൽ "അമ്പോറ്റി തമ്പുരാൻ" എന്ന പേരോ, കഥാപാത്രമോ, വ്യക്തിയൊ, കുടുംബമൊ ഇല്ല. ഇത് ചരിത്രത്തിന്റെ മാതൃകാപരമായ വീണ്ടെടുപ്പല്ല, ചരിത്രത്തിന്റെ 3rd rate ഉടായിപ്പും കെടടുകഥ ചമയ്ക്കലുമാണ്. അതിന് ഒരു മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയുടെ ഭാര്യ കൂട്ടു നിൽക്കുന്നത് സങ്കടകരമാണ്.


>> ദാരിദ്ര്യവും അപമൃത്യവും ജീർണ്ണാവസ്ഥയിലെത്തിച്ച പഴയൊരു കോവിലകത്തിന്റെ പുരാരേഖകളിലൂടെ തിരിച്ചുനടന്ന് കോവിലകത്തെ ഉപാസ നാപരമായ ഇന്നത്തെ ഈ പ്രൗഢനില യിലെത്തിച്ചത് അമ്പോറ്റിത്തമ്പുരാൻ പദവി വഹിക്കുന്ന മാനവേന്ദ്രവർമ്മ യോഗാതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സമർപ്പിത പ്രയത്നവും തപസ്സുമാണ്.

= കേരള ചരിത്രം പഠിച്ച ആർക്കും തിരിച്ചറിയാം ശ്രീമതി അനിത പച്ച കള്ളമാണ് എഴുതിയിരിക്കുന്നത്. ഒരു തരി തെളിവ് പോലും ഇതിന് ഇല്ല. അതു പോലെ കേരള ചരിത്രത്തിൽ ഒരു ക്ഷത്രിയനും (വർമ്മ) യോഗാതിരിപ്പാട് ആയിട്ടില്ല. ഇത് തന്നെ COMPLETE കള്ളത്തരം ആണ്. ശ്രീമതി അനിതക്ക് ചരിത്രം അറിയാത്തതാണോ അതോ ഈ പറ്റിപ്പിൽ പങ്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു. ഒരു കാര്യം തീർച്ചയാണ്, ആ വ്യാജൻ തപസ്സും, ഉപാസനയും പ്രയത്നവും കൊണ്ട് ഒരു പുതീയ ചരിത്രം നിർമ്മിച്ചു, സാധാരണക്കാരെ പറ്റിക്കാൻ...


>> 1793 ൽ നടന്ന വെട്ടത്തുനാട്ടിൽ നിന്നുമുള്ള ഒരു പലായനത്തോടെയാണ് ശങ്കരോടത്ത് കോവിലകത്തിന്റെ പൂർവികചരിത്രം തുടങ്ങുന്നത്. തങ്ങളുടെ തേവാരബിംബങ്ങളേയും ഉപാസനാമൂർത്തികളെയും കൊണ്ട് പലായനം ചെയ്യേണ്ടിവന്ന നാരായണിയംബിക തമ്പുരാട്ടിയും പത്തുവയസ്സുകാരി മകളും കുറിച്യപ്പടയുടെ സഹായത്തോടെ തോണിയാത്ര ചെയ്ത് എത്തിച്ചേർന്നത് കുറിച്യമലയുടെ താഴ് വ‌ാരത്തുള്ള ചേന്ദത്ത് നായരുടെ വക ഈ സ്ഥലത്തായിരുന്നു. അന്നിവിടെ താമസിച്ചിരുന്ന വെളുത്തേടത്ത് കുടുംബം അവർക്ക് അഭയം നൽകി കൂരവെയ്ക്കാൻ ഇടംകൊടുത്തു.

= വെട്ടത്ത് രാജവംശത്തേ കുറിച്ചും ആ വ്യജന്റെ ചരിത്ര നിർമ്മിതിയെ കുറിച്ചും ഗവേഷകനും ചരിത്രകാരനുമായ ശ്രീ തിരൂർ ദിനേശ് ഈ audio messageൽ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വെട്ടത്ത് നാടിനെ കുറിച്ചുള്ള പുസ്തകം വായിച്ചിട്ടാണ് ആ വ്യാജൻ ഈ ചരിത്രം നിർമ്മിച്ചത് എന്ന് സ്പഷ്ടമാണ്. പിന്നെ കുറിച്ച്യർ രക്ഷിച്ച കഥ - straight from history or Pazhassi Raja - കേരള സിംഹം ശ്രീ പഴശ്ശിരാജ അന്തരിച്ച ശേഷം അദ്ദേഹത്തന്റെ ഭാര്യയേ രക്ഷിച്ചത് കുറിച്ചയരാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു, അതും തോണി യാത്ര ചെയ്ത്. 1793ൽ അവസാനത്തെ വെട്ടത്ത് രാജാവ് അന്തരിച്ച ശേഷം, ആർക്കെങ്കിലും പലായനം ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നു തന്നെ പറയട്ടെ. വെറും വ്യാജ ചരിത്രം നിർമ്മിതി, സാധാരണക്കാരായ ഹിന്ദുക്കളെ പറ്റിക്കാൻ.


>> വെട്ടത്ത് രാജവംശത്തിൻ്റെ ഒരു ശാഖാതാവഴിയായ തൃപ്രങ്ങോട് കോവിലകത്തെ ആ അമ്മത്തമ്പുരാട്ടിയും മകളും ഇവിടെ ഒരു ക്ഷേത്രത്തിൽ കഴകം ചെയ്ത് പില്കാലജീവിതം പുലർത്തി. ഈ പ്രദേശം സാമൂതിരിയുടെ അധീനതയിലായിരു ന്നതിനാൽ രാജകുടുംബം എന്നത് മറച്ചുവച്ചാണ് അവരിവിടെ ജീവിച്ചത്.

= വെട്ടത്ത് രാജവംശത്തിന്, അഥവ താനൂർ സ്വരൂപത്തിന് പല പല ശാഖാ താവഴികൾ ഉണ്ടായിരുന്നില്ല, ഒരു ശാഖ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് എല്ലാ ചരിത്ര പുസ്തകങ്ങളും പറയുന്നു (including History of Kerala, and Malabar Manual). തൃപ്രങ്ങോട്ട് ഒരു കോവിലകം ഉണ്ടായിരുന്നു, അത് ഒരു പ്രത്യേക താവഴി ഒന്നും അല്ല. ആ വ്യാജന് ഈ ചരിത്രം എവിടുന്ന് കിട്ടി? പിന്നെ 1793 ശേഷം പാലക്കാട് സാമൂതിരിയുടെ ആധിപത്യം ഉണ്ടായിട്ടില്ല, British Malabarന്റെ ഭാഗം ആയിരുന്നു. സാമൂതിരിക്ക് അതിനു ശേഷം ആരുമായി ശംണ്ഠ കൂടേണ്ടിവന്നിട്ടുമില്ല ചരിത്രത്തിൽ. അപ്പൊ ഇതും ശ്രീമതി അനിതക്ക് തെറ്റ് പറ്റിയതാണൊ അതോ അവരും സാധാരണക്കാരെ പറ്റിക്കാൻ കൂട്ടു നിന്നൊ?


>> പെൺകുട്ടിയുടെ വിവാഹം നടന്നുവെങ്കിലും മകൾക്ക് നാലരവയസ്സായപ്പോൾ അവർ മരണമടഞ്ഞു. പിന്നീട് മുത്തശ്ശിയുടെ പരിരക്ഷണയിലായിരുന്നു ആ കുട്ടി വളർന്നത്. മുത്തശ്ശിയോടൊപ്പം പലായനം ചെയ്തുവന്ന ആ പത്തുവയസ്സുകാരിയുടെ പേരക്കുട്ടിയാണ് ഇന്നത്തെ അമ്പോറ്റിത്തമ്പുരാൻ യോഗാതിരിപ്പാടിന്റെ മുത്തശ്ശി.

= 1793ൽ പത്തു വയസ്സായിരുന്ന കുട്ടി ഒരു 40 വയസ്സിൽ പ്രസവിച്ചു എന്നു വയ്കാം, 1823ൽ. ആ കുട്ടിക്ക് 40 വയസ്സായപ്പോൾ ആ കുട്ടി പ്രസവിച്ചു എന്ന് വയ്കാം, 1863ൽ. അപ്പൊ ആ വ്യാജന്റെ മുത്തശ്ശി ജനിച്ചത് എന്ന് വേണം കരുതാൻ. പോട്ടെ ഇനി 50 വയസസിൽ ആണ് ഇരുവരും പ്രസവിച്ചത് എങ്കിൽ 2019ൽ അന്തരിച്ച വ്യാജന്റെ മുത്തശ്ശി GUINNESS BOOK OF WORLD RECORDSൽ സ്ഥാനം പിടിക്കുമായിരുന്നു. എന്തായാലും 89 വയസ്സിലാണ് അവർ അന്തരിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്. ഇനി വായനക്കാർക്ക് തീരുമാനിക്കാം.

ചുരുക്കി പറഞ്ഞാൽ ഒന്നെങ്കിൽ ശ്രീമതി അനിത മോഹൻദാസിന് MATHEMATICS and COMMON SENSE ഇല്ല, അല്ലെങ്കിൽ അവർ സാധാരണക്കാരായ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടു നിന്നു.



>> അതോടെ തുണിക്കെട്ടിൽ പൊതിഞ്ഞുകൊണ്ടു വന്ന ഉപാസനാമൂർത്തികളെന്നും ധർമ്മദൈവങ്ങളെയും മുത്തശ്ശി പുറത്തെടുത്തു. വളരെ വിശിഷ്ടവും അപൂർവവുമായ താന്ത്രികമാന്ത്രികഗ്രന്ഥങ്ങളും വിഷചികിത്സാഗ്രന്ഥങ്ങളുമെല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഈ താളിയോലകളുടെ ആധികാരികത ഉറപ്പുവരുത്തുകയുമുണ്ടായി. മാമാങ്കം ഒരു സാംസ്കാരിക മഹോത്സവമായി നടന്നിരുന്ന പഴയകാലത്ത് മാഘമകത്തുനാൾ ആറാട്ട് നടത്തിയിരുന്ന വിഗ്രഹങ്ങളും മുത്തശ്ശി കൊണ്ടുവന്ന വകയിൽ ഉണ്ടായിരുന്നു. പിന്നീട് ഈ വിഗ്രഹങ്ങൾ വളരെ വിശേഷമായി ആഘോഷത്തോടെ എഴുന്നള്ളിച്ച് മാമാങ്ക ത്തിന്റെ വീണ്ടെടുപ്പാഘോഷത്തിനായി കൊണ്ടുപോവുകയുണ്ടായി.

= ഈ താന്ത്രിക മാന്ത്രിക ഗ്രന്ഥങ്ങൾ എവിടെയാണ് ഇപ്പോൾ? പല ഗ്രന്ഥങ്ങളൂം ഇപ്പോൾ വാങ്ങാൻ കിട്ടും. വിഷചികിത്സ സംബന്ധമായ ഗ്രന്ഥങ്ങൾ ഏതൊക്കെ ആണ്? ഉണ്ടെങ്കിൽ അത് Reaserchന് വേണ്ടി വിട്ടുകൊടുക്കണം. പിന്നെ കാലിക്കട്ട് സർവ്വകലാശാല. പുതുതായി എഴുതി ഉണ്ടാക്കിയ ഗ്രന്ഥങ്ങൾ പലതും സുലഭമാണ്, അതു പോലെ ഉണ്ടാക്കി ചെയ്തതും ആവാം. ശബരിമല സംബന്ധിച്ച് ഇതു പോലെ ഒരു ഗ്രന്ഥം നമ്മൾ കണ്ടതല്ലേ...

പിന്നെ മാമാങ്കം പരിപാടി ശ്രീ തിരൂർ ദിനേശ് അദ്ദേഹത്തിന്റെ audio വഴി സ്പഷ്ടമാക്കിയിട്ടുണ്ട്. അതു കേൾക്കുക.

അപ്പൊ ശ്രീമതി അനിതക്ക് തെറ്റ് പറ്റിയതാണൊ അതോ അവരും സാധാരണക്കാരെ പറ്റിക്കാൻ കൂട്ടു നിന്നൊ?


>> 2005-06 കാലത്ത് ഈ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരായ വെളുത്തേട ത്ത് വീട്ടുകാർ ഈ സ്ഥലം വിൽ ക്കാൻ തീരുമാനിക്കുകയും ഇവിടെയു ള്ള കാവും വിഗ്രഹങ്ങളുമെല്ലാം പൊളിച്ചെടുത്ത് കൊണ്ടുപോകാൻ തുടങ്ങുകയും ചെയ്തു. ഇവിടെ നിന്നും കുടിയിറങ്ങേണ്ട അവസ്ഥയിലെത്തി നിൽക്കുന്ന ആ സമയത്തുതന്നെ ഈശ്വരാനുഗ്രഹത്താൽ ആ കുടുംബത്തിലെ പഴയൊരു മുത്തശ്ശി ഈ ഭൂമിയുടെ പടിഞ്ഞാറെ ഭാഗം

വെട്ടത്തുനാട്ടിൽ നാട്ടിൽ നിന്നും വന്ന തമ്പുരാട്ടിക്കും മക്കൾക്കും ഉള്ളതാണെന്നും അവിടെ മറ്റാർക്കും അവകാശമുണ്ടായിരിക്കില്ലെന്നും എഴുതിവച്ച പഴയൊരു ഒഴിമുറി കണ്ടുകിട്ടി. മുത്തശ്ശി തങ്ങൾക്ക് ലഭിച്ച സ്ഥലത്തുനിന്നും കുറച്ചുഭാഗം വിട്ടുനൽകി ഈ വിഗ്രഹങ്ങൾ തിരിച്ചുവാങ്ങി. വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും മറ്റുമുള്ള സ്ഥലമോ സമ്പത്തോ ഇല്ലാത്തതിനാൽ മുത്തശ്ശി ഇതെല്ലാം കോവിലകത്തി ൻ്റെ വടക്കുഭാഗത്ത് ഒരു പുളിമരത്തിനു ചുവട്ടിൽ കൂട്ടിവച്ചു.

അവിടെ പിന്നീട് ഒരു പുറ്റ് വളർന്നുവന്നതായി കണ്ടു. 2007 ലെ ഇടവമാസ ത്തിലെ വലിയൊരു മഴയിൽ പുറ്റ് തകർന്നു. അപ്പോഴാണ് അതൊരു സ്വയംഭൂവായ നാഗചൈതന്യമായി രുന്നുവെന്ന് അറിയുന്നത്.

= ഇത് വായിച്ചാൽ ഒരു സിനിമ കഥയെ വെല്ലും. ഒരു പുറ്റ് ഉണ്ടാവാൻ കുറഞ്ഞത് 5 വർഷമെങ്കിലും എടുക്കും. അതു പോലെ ഈ ഒഴിമുറി കഥ ഒക്കെ കെട്ടിചമച്ചതാണ്, അല്ലെങ്കിൽ എഴുതി ഉണ്ടാക്കിയതാണ്. ഈ വ്യാജൻ തന്നെ ആ വെളുത്തേടത്ത് കുടുംബം ആണ്. അല്ലെങ്കിൽ ആ കുടുംബം ഇപ്പൊ എവിടെ? ഒരു തെളിവും ആ വ്യാജൻ കാണിക്കില്ല, കാരണം കെട്ടുകഥക്ക് തെളിവ് ഇല്ലല്ലോ! പിന്നെ പുറ്റ് തകർന്ന് കൂട്ടി വച്ച വിഗ്രഹങ്ങൾ കണ്ണടു എന്നു പറഞ്ഞാൽ സ്വയംഭൂ ആകുമൊ?

ശ്രീമതി അനിതക്ക് തെറ്റ് പറ്റിയതാണൊ അതോ അവരും സാധാരണക്കാരെ പറ്റിക്കാൻ കൂട്ടു നിന്നൊ?


>> കേരളത്തിൽ മറ്റൊരിടത്തും ഇല്ലാ ത്ത ഒരു പ്രതിഷ്ഠകൂടിയാണിത്. അമ്പോറ്റിത്തമ്പുരാൻ യോഗാതിരി പ്പാട് മൂന്നാം ക്ലാസിൽ പഠിക്കു മ്പോൾ മുറ്റത്തുനിന്നും ഒരു ചെറിയ ദേവീവിഗ്രഹം ലഭിച്ചു. അന്നുമുതലാണ് ഈ വഴിയിലൂടെയുള്ള അദ്ദേഹ ത്തിന്റെ പ്രയാണം തുടങ്ങുന്നത്. .... ഇവിടത്തെ രീതിയനുസരിച്ച് 11 മത്തെ വയസ്സിൽ ഉപനയനം നടത്തേണ്ടതുണ്ട്. എന്നാൽ വീട്ടുകാർ അനുവാദം നൽകാത്തതിനാൽ അന്നത് നടന്നില്ല. പിന്നീട് പലവിധ സമ്മർദ്ദ ങ്ങളുടെയും അനുഭവങ്ങളുടെയും ഫലമായി അനുവാദം കിട്ടി. 13 മത്തെ വയസ്സിൽ ഉപനയനച്ചടങ്ങകൾ നടന്നു.

= ആ വ്യാജന്റെ 21-22 വയസ്സിലെ ചിത്രതതിൽ പൂണൂൽ ഇട്ടിട്ടില്ല. ഒന്നുങ്കിൽ Balachamdra Menon ഒരു സിനിമയിലെ പോലെ പൂജ ചെയ്യുമ്പോൾ മാത്രമേ ഇടൂ, ബാക്കിസമയത്ത് pocketൽ കൊണ്ടു നടക്കും. അതായിരിക്കും. അല്ലെങ്കിൽ ആ photo 13 വയസസിന് മുന്പാവും. അത്ഭുതബാലനായത് കൊണ്ട് പ്രായം കൂടുതൽ തോന്നിക്ക്യാവും, അതോ ഒരു പ്രത്യേക  ജന്മാവും.

ഈ തെളിവുകൾ കണ്ടിട്ടും ശ്രീമതി അനിതക്ക് തെറ്റ് പറ്റിയതാണ് എന്ന് മനസ്സിലായില്ലേ, അതോ അവരും സാധാരണക്കാരെ പറ്റിക്കാൻ കൂട്ടു നിന്നൊ?


>> അമ്പോറ്റി എന്നാൽ അഹം പോറ്റിക്കൊണ്ടിരിക്കുന്നവനെന്നാണ് അർത്ഥം. ജീവിതം മുഴുവൻ ആചാരാ നുഷ്ഠാനങ്ങൾക്കായി സമർപ്പിച്ച് നൈഷ്ഠികബ്രഹ്മചര്യം സ്വീകരിച്ച് ഉപാസനാസാധകനാകുന്ന തിരുമനസ്സിന്റെ സ്ഥാനപേരാണ് ഇത്.

= ഇത് എവിടെയാണ് പറഞ്ഞിരിക്കുന്നത്. ഏത് ഗ്രന്ഥത്തിൽ? ഭാരത ചരിത്രത്തിൽ എവിടെയാണ് ഇത് ഉള്ളത്? തെളിവ് എവിടെ? തള്ളുന്നതിലും ഒരു അതിരില്ലേ?


>> ഉപനയനത്തിനുശേഷം ഇവിടത്തെ രീതിപ്രകാരം ഒരു വർഷം സംവത്സ രദീക്ഷ അനുഷ്ഠിക്കേണ്ടതുണ്ട്. കാക്ക പോലും കാണാതെ ഒരു മുറിയിൽ തനിച്ച് ആരോടും സമ്പർക്കമോ സംസാരമോ പോലുമില്ലാതെ കഴിയണമെന്നാണ് വിധി. അതിനു ശേഷം യോഗീന്ദ്രദീക്ഷ സ്വീകരിച്ച് 7 വർഷം തല മുണ്ഡനം ചെയ്ത്, കാഷായം ധരിച്ച് സന്യാസിയായി ഭിക്ഷയെടുത്ത് ജീവിക്കണം. പിന്നീട് 4 വർഷം പുനർകലശമാടി അഗ്നിയെ ഉപാസിക്കണം. ഈ സമയത്ത് പാരമ്പര്യവിധിപ്രകാരമു ള്ള മറ്റ് ഉപാസനകളും പഠനങ്ങളുമെ ല്ലാം നടത്താവുന്നതാണ്. അതിനു ശേഷമാണ് അരിയിട്ടുവാഴ്ച. 

= ഈ വ്യാജന്റെ ഉപനയനം കൽപാത്തിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ വാധ്യാര് 2013ൽ ആണ് നടത്തി കൊടുത്തത് എന്ന് തെളിവ് ഉണ്ട്. അതു കഴിഞ്ഞ് 12 കൊല്ലം ഇയാൾ പല ദീക്ഷകൾ ചെയ്തു എങ്കിൽ 2025നു ശേഷം മാത്രമെ അരിയിട്ടുവാഴ്ച പാടുള്ളൂ. അതു തന്നെ വ്യാജമാണ്. 23വയസ്സിലാണ് ഉപനയനം കഴിഞ്ഞത് എന്ന് photo സഹിതം തെളിവ് ഉള്ളതാണ്. അപ്പൊ ശ്രീമതി അനിതക്ക് തെറ്റ് പറ്റിയതാണൊ അതോ അവരും സാധാരണക്കാരെ പറ്റിക്കാൻ കൂട്ടു നിന്നൊ?


>> ഇതോടെ യോഗാതിരിപ്പാടാകുന്നു. വിശ്വാമിത്രനെപ്പോലുള്ള ബ്രഹ്മഋഷി പദമാണ് ഇത്. കോവിലകം തന്ത്രി, ഓതിക്കൻ, പുരോഹിതർ, സ്ഥാനക്കാർ, വൈദികൻ, വലിയ കെട്ടിലമ്മ, കുടുംബാംഗങ്ങൾ തുടങ്ങി പാരമ്പര്യവിധിപ്രകാരമുള്ള എല്ലാ സ്ഥാനക്കാരും അരിയിട്ടുവാഴ്ചയിൽ പങ്കെടുക്കേണ്ടതുണ്ട്. അനാഹതം മറച്ച് കെട്ടിയുടുത്ത മൂന്നാം മുണ്ട്, ഉത്തരീയം, മുത്തപൂണൽ, ഓലക്കുട, യോഗദണ്ഡ്, മെതിയടി എന്നിവയാ ണ് അമ്പോറ്റിത്തമ്പുരാന്റെ ആചാരാടയാളങ്ങൾ.

= കുട്ടിക്കാലത്ത് രാജാവും മന്ത്രിയും കളിക്കുമ്പോൾ ഉണ്ടാക്കുന്ന കഥ പോലെ ആണ് ഇത് തോന്നുന്നത്. ആ വ്യാജൻ തന്റെ fantasyക്ക് കേരളത്തിലേ പല വൈദികൻമ്മാരേയും തന്ത്രിമുഖ്യൻമ്മാരേയും മറ്റു പലരേയും പറ്റിച്ചു. അതിൽ ചെറുമുക്കും പാനാവൂരും അമേടമംഗലവും സൂര്യകാലടിയും വരെ പെട്ടു. അവരിൽ പലർക്കും സത്യാവസ്ഥ മനസ്സിലായി, എന്നിട്ടും ശ്രീമതി അനിതക്ക് മനസ്സിലായില്ല, അതോ ഇനി അവരും ഈ തട്ടിപ്പിൽ കൂട്ടു നില്‍ക്കുന്നുവൊ?

നന്ദി!

1 comment:

  1. എന്തു ചെയ്യാൻ പറ്റും...Cash ഉള്ളവർ പലതും പറയും.

    ReplyDelete