Tuesday, 4 May 2021

Anthem of erstwhile Kingdom of Cochin

 

Coat of arms of erstwhile Kingdom of Cochin

Below is the anthem used in Kingdom of Cochin until 1949, when the integration happened.

Possible, the anthem was coined during the time of Abdicated Highness, but yet to be confirmed.

The below text was compiled after research by S Anujan Thampuran of Cochin Royal Family after collecting details from the members of the family and their extended families.

The anthem is sung in 'Kalyani' ragam.


മാടമഹീശകുലം നിരാകുലം 

വാഴ്ക വാഴ്ക സുചിരം

അതുലം പ്രഥിതം ചതുരം ചരിതം

രാജാക്കൾ അതിങ്കലുദിപ്പവർ

ആജന്മവിശുദ്ധവിശാരദർ

രവിയും ശശിയും ജഗത്തിൻ പതിയും

ആഴിയിലാഴുവതും വരെ വാഴുക 

മാടമഹീശകുലം നിരാകുലം 

അതിനായ് കൈകൂപ്പുക നിത്യം 

കരുണാമയനാം ദൈവത്തെ 

മാടമഹീശകുലം നിരാകുലം 

വാഴ്ക വാഴ്ക സുചിരം

സുചിരം 

സുചിരം 

സുചിരം

Friday, 23 April 2021

കൊച്ചി രാജാക്കന്മാരുടെ പ്രതിമകൾ

 
Maharaja of Cochin, Sri Rama Varma, sourced from wikicommons.

തൃശൂർ

1. പാറമേക്കാവ് ക്ഷേത്രത്തിനു മുന്പിൽ - ഒഴിഞ്ഞ വലിയ തമ്പുരാൻ ശ്രീ രാജർഷി രാമവർമ്മ (1895-1914)
2. കോർപ്പറേഷൻ ഓഫീസിനു മുന്പിൽ - മദിരാശിയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1914-1932)
3. ശക്തൻ തമ്പുരാൻ നഗർ - ശക്തൻ തമ്പുരാൻ ശ്രീ രാമവർമ്മ.

എറണാകുളം

1. രാജേന്ദ്ര മൈതാനം - ഒഴിഞ്ഞ വലിയ തമ്പുരാൻ ശ്രീ രാജർഷി രാമവർമ്മ (1895-1914)
2. സുഭാഷ് പാർക്ക് - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941)

തൃപ്പൂണിത്തുറ

1. സ്റ്റാച്യൂജംഗ്ഷൻ - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941)
2. കളിക്കോട്ട പാലസ് - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941) - തൃശ്ശൂർ ശക്തൻ തമ്പുരാൻ പാലസ്സിൽ നിന്നും കൊണ്ടുവന്നത് (to be confirmed).

എന്റെ പരിമിതമായ അറിവിൽ നിന്നും ഉള്ളതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. 

വേറെ എവിടെയെങ്കിലും പ്രതിമകൾ ഉണ്ടോ എന്നറിയില്ല

Tuesday, 20 April 2021

വെച്ചുനമസ്കാരം

 

വെച്ചുനമസ്കാരം

Cochin Maharaja's 60th birthday
Maharaja Rama Varma's (Chowarayil Theepetta Valiya Thampuran) 60th Birthday.
Photo from https://www.cochinroyalhistory.org/


കൊച്ചി രാജ്യത്ത് വലിയതമ്പുരാനായിരിക്കേ, അമ്മത്തമ്പുരാൻ അന്തരിച്ചാൽ അവരുടെ ശ്രാദ്ധദിനത്തിൽ വലിയതമ്പുരാൻ ബ്രാഹ്മണപ്രീതിക്കായി നടത്തുന്ന വൈദികച്ചടങ്ങാണ് വെച്ചുനമസ്കാരം


മഹാരാജാവിന്റെ തിരുനാളിനും വെച്ചുനമസ്കാരം പതിവുണ്ടായിരുന്നു. ഈശ്വരന്മാരെപ്പോലെ ബ്രാഹ്മണരേയും പൂജാദിദാന കർമ്മങ്ങൾകൊണ്ട് പ്രസാദിപ്പിച്ചു വന്ന അതീത കാലത്തിന്റെ ഒരു സവിശേഷതയായിരുന്നു ഈ ചടങ്ങ്.


വെച്ചുനമസ്കാരം കർമ്മികൾക്കും ഭട്ടതിരിമാർക്കുമുണ്ട്. പടിഞ്ഞാറ്റിയിലോ തെക്കിനിയിലോ വിളക്കും നിറപറയും വെച്ച് ആവണപ്പലകകൾ നിരത്തിയിടുന്നു. രാവിലെയെങ്കിൽ കിഴക്കോട്ടും വൈകിട്ടെങ്കിൽ പടിഞ്ഞാട്ടുമായി ആവണപ്പലകയിൽ കർമ്മികൾ ഇരിക്കുന്നു. വിളക്കിനു സമീപമിട്ടിരിക്കുന്ന ആവണപ്പലകയിൽ പണക്കിഴിയും വെറ്റിലടയ്ക്കയും വെച്ച് നാക്കില എടുത്തുവെച്ചതിനുശേഷം വെച്ചുനമസ്കാരം ചെയ്യുന്ന ആൾ ഇരിക്കുന്ന ബ്രാഹ്മണരെ പ്രദക്ഷിണം വെച്ച് മൂന്നുതവണ നമസ്കരിക്കുന്നു. പ്രദക്ഷിണം തുടങ്ങി നമസ്കാരം കഴിയുംവരെ എല്ലാവരും കൈകൊട്ടിക്കൊ ണ്ടിരിക്കും. നമസ്കരിച്ചിരുന്നാൽ, കർമ്മികൾ ഓരോരുത്തരായി എഴുന്നേറ്റ് നാക്കിലയിലെ പണം കെകൊണ്ട് തൊട്ട്, ഇരിക്കുന്നവരെ അനുഗ്രഹിക്കുന്നു.

- പുരാണമഞ്ജരിയിൽ നിന്ന്


Published in Madhava Kalyan monthly magazine in 1997


നവഗ്രഹസ്തോത്രം

 നവഗ്രഹസ്തോത്രം


(വ്യാസമുനി രചിച്ച ഈ സ്തോത്രം ഭക്തിയോടെ പതിവായി ചൊല്ലുന്നവർക്കു ഒരു കാര്യത്തിലും തടസ്സം നേരിടുകില്ല. ദുഃസ്വപ്നദോഷം തീർക്കും. ഐശ്വര്യവും ആരോഗ്യവും നിസ്തുലമായി വരും. ഗ്രഹം , നക്ഷത്രം , ചോര, അഗ്നി ഇവ കൊണ്ടുള്ള പീഡകൾ ഉണ്ടാകയുമില്ല).


ജപാകുസുമസങ്കാശം

കാശ്യപേയം മഹാദ്യുതിം

തമേരിം സർവ്വപാപഘ്നം

പ്രണതോസ്മി ദിവാകരം

(1)

ചെമ്പരത്തിപ്പൂവിനു സദൃശമായിരിക്കുന്നവനേ, കശ്യപപുത്രനേ, വലിയ പ്രഭയുള്ളവനേ, ഇരുട്ടിനു ശത്രുവായിരിക്കുന്നവനേ, സവപാപങ്ങളെയും നശിപ്പിക്കുന്നവനേ, ഹേ ആദിത്യഭഗവാനേ ഇതാ ഞാൻ നമസ്കരിക്കുന്നു.


ദധിശംഖതുഷാരംഭം

ക്ഷീരോദാർണ്ണവ സംഭവം

നമാമി ശശിനം സോമം

ശംഭോർ മകുടഭൂഷണം

(2)

തൈര്, ശംഖ്, മഞ്ഞ് ഇവയുടെ പ്രകാശത്തോടു കൂടിയവനും പാൽക്കടലിൽനിന്നും ഉണ്ടായവനും മുയലിൻറ അടയാളത്തോടുകൂടിയവനും പരമശിവന്റെ ശിരസ്സിനു അലങ്കാരമായിരിക്കുന്നവനും ആയ ഹേ ചന്ദ്രനേ ഇതാ ഞാൻ നമസ്കരിക്കുന്നു.


ധരണീ ഗർഭസംഭൂതം 

വിദ്യുൽ കാന്തി സമപ്രഭം 

കമാരം ശക്തിഹസ്തം തം

മംഗലം പ്രണമാമ്യഹം 

(3)

ഭൂമിയുടെ വയറ്റിൽ പിറന്നവനായി, മിന്നലിനു തുല്യം കാന്തിമാനായി, ശക്തി എന്ന ആയുധം ധരിച്ചിരിക്കുന്നവനായിട്ടുള്ള ചൊവ്വായെ ഇതാ ഞാൻ നമ സ്കരിക്കുന്നു.


പ്രിയംഗു കലികാശ്യാമം 

രൂപേണാപ്രതിമം ബുധം 

സൗമ്യം സൗമ്യഗുണോപേതം

തം ബുധം പ്രണമാമ്യഹം 

(4)

പ്രിയംഗുവൃക്ഷത്തിന്റെ മൊട്ടിനു സമം ശ്യാമ നിറമുള്ളവനേ, നല്ല സൗന്ദര്യമുള്ളവനേ, ബുദ്ധിസാമർത്ഥ്യമുള്ളവനേ, ശാന്തസ്വഭാവത്തോടുകൂടിവനേ, ബുധപ്രഭുവേ ഇതാ ഞാൻ നമസ്കരിക്കുന്നു. 


ദേവാഞ്ച ഋഷീണാഞ്ച 

ഗുരും കാഞ്ചന സന്നിഭം

ബുദ്ധിഭൂതം ത്രിലോകേശ

തം നമാമി ബൃഹസ്പതിം

(5)

ദേവന്മാർക്കും മുനിമാർക്കും ആചാര്യനായി, സ്വർണ്ണ പ്രകാശമുള്ളവനായി, സദാ ബുദ്ധികൂർമ്മ ഉള്ളവനായി, മൂന്നു ലോകങ്ങളുടെയും അധിപതിയായി, വിരാജികുന്ന വ്യാഴഭഗവാനേ ഇതാ ഞാൻ നമസ്കരിക്കുന്നു.


ഹിമകുന്ദമൃണാളാഭം

ദൈത്യാനാം പരമം ഗുരും 

സർവ്വശാസ്ത്രപ്രവക്താരം

ഭാർഗ്ഗവം പ്രണമാമ്യഹം

(6)

മഞ്ഞ് മുല്ലപ്പൂവ് താമരവളയം എന്നിവയുടെ പ്രകാശവുള്ളവനും, അസുരന്മാരുടെ ഗുരുവും . ശാസ്ത്രങ്ങളെല്ലാം പഠിപ്പിക്കുന്നവനും ആയ ശുക്രാചാര്യരേ ഇതാ ഞാൻ നമസ്കരിക്കുന്നു.


നീലാഞ്ജനസമാഭാസം 

രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം

തം നമാമി ശനൈശ്ചരം 

(7)

നീലമഷിയുടെ വർണ്ണത്തോടുകൂടിയവനായി, സൂര്യന്റെ പുത്രനായി, യമധർമ്മന്റെ ജ്യേഷ്ഠനായി, ഛായാദേവിയിൽ ആദിത്യനു ജനിച്ചവനായി വിളങ്ങുന്ന ശനിദേവനേ ഇതാ ഞാൻ നമസ്കരിക്കുന്നു.


അർദ്ധകായം മഹാവീര്യം 

ചന്ദ്രാദിത്യ വിമർദ്ദനം 

സിംഹികാ ഗർഭ സംഭൂതം

തം രാഹും പ്രണമാമ്യഹം 

(8)

പകുതി ദേഹത്തോടുകൂടിയവനും മഹാപരാക്രമിയും സൂര്യചന്ദ്രന്മാരെ പീഡിപ്പിക്കുന്നവനും സിംഹിക എന്ന ദൈത്യസ്ത്രീക്കു ജനിച്ചവനുമായ രാഹുവേ ഇതാ ഞാൻ നമസ്കരിക്കുന്നു.


പലാശപുഷ്പ സങ്കാശം 

താരകാഗ്രഹമസ്തകം 

രൗദ്രം രൗദ്രാത്മകം ഘോരം

തം കേതും പ്രണമാമ്യഹം 

(9)

പ്ളാശിൻ പുഷ്പത്തിന്റെ വർണ്ണമുള്ളവനേ, നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും തലവനേ, കോപിഷ്ഠനും കോപരൂപിയുമായവനേ, തീക്ഷ്ണസ്വഭാവമുള്ളവനേ, കേതുവേ ഇതാ ഞാൻ നമസ്കരിക്കുന്നു.


Copied from Madhava Kalyan monthly magazine, January 1998.




Friday, 29 January 2021

ശ്രീമാടരാജവൈരാഗ്യം - Poem on Rajarshi Rama Varma by Poet Vallathol

ശ്രീ

പഴയന്നൂർ ഭഗവതി ശരണം
ശ്രീ പൂർണത്രയീശൻ ശരണം

Poem on Rajarshi Rama Varma by Poet Vallathol

Sir Sri Rajarshi Rama Varma, Abdicated Highness of Cochin (1852-1932), Father of Modern Cochin, ruled princely state of Cochin from 1895 till 1914, when he abdicated. Today is the 89th Death Anniversary of Sri Rajarshi Rama Varma.



Below is a poem by great Malayalam poet Vallathol, sitting in a teashop at Kunnamkulam, Trichur District, after he heard about the abdication of the then Maharaja of Cochin, Rama Varma Kunjikkidavu Thampuran, a.ka Rajarshi Rama Varma and as Abdicated Highness, in December 1914. Below are the poem and excerpts from the book Sir Sri Rajarshi Rama Varma, written by Sri I. K. K. Menon.


ചരിത്രം പരിശോധിച്ചാൽ രാജപദവി പരിത്യജിച്ച് സാധാരണക്കാരായി കഴിയാൻ സന്നദ്ധരായവരുടെ കഥകൾ തീരെ വിരളമായിരിക്കും. സാക്ഷാൽ ശ്രീരാമൻ പോലും എന്നേയ്ക്കുമായി ത്യജിക്കുകയുണ്ടായില്ല. ഭീഷ്മരുടേതു മഹാത്യാഗമാണു്. അതൊക്കെ ഇതിഹാസകഥകളാണല്ലോ. 'രാജർഷി' എന്നു ജനങ്ങൾ സ്നേഹബഹുമാനങ്ങളോടെ വിശേഷിപ്പിച്ച കൊച്ചി രാമവർമ്മ  മഹാരാജാവിൻറ കഥ സമീപകാലത്തെ ചരിത്രമാണു്. മഹാകവി വള്ളത്തോൾ ആ ത്യാഗത്തിന്റെ മഹിമയെപ്പററി ഒരു കവിത എഴുതി. അതു് ഇവിടെ മുഴുവനായി ഉദ്ധരിക്കുന്നു.    


ശ്രീമാടരാജവൈരാഗ്യം*


ഉണ്ടാമുടൽപ്പുളകമോടൊരിടർച്ചപൂണ്ടു-
കൊണ്ടാരുമോതിടുമുദന്തമിതെന്തു ഹാ ഹാ ! 
പണ്ടാക്കഴിഞ്ഞ പരിപാവനമായ കാലം 
രണ്ടാമതും ക്ഷിതിയിൽവന്നവതീർണ്ണമായോ?

അമ്മേ! ജയിക്ക ഭരതാവനി! നിൻകിടാങ്ങൾ-
ക്കമ്മേന്മപോവുകിലുമിന്നു, ഭവൽപ്രഭാവാൽ 
ചെമ്മേ പുരാണരിൽ വിളങ്ങിയ തത്ത്വചിന്താ-
സമ്മേളനപ്രതിഭ തീരെ മറഞ്ഞതില്ല.

നില്ലാതെ നൂതനപരിഷ്‌കൃതിവാത്യ പന്തി-
യല്ലാതടിയ്ക്കുകിലുമാ ത്തവ പുണ്യസാരം 
എല്ലാമയേ ഭരതധാത്രി, മറന്നുപോയി-
ട്ടില്ലാ; ചിലേടമതിതാ ചിതറിക്കിടപ്പു!

കാലാനുകൂലസുപരിഷ്ക്കരണപ്രയോഗ-
ത്താലാവതോളമഭിവൃദ്ധിവരുത്തി നീളെ,
ശ്രീലാസ്യകേളിമണിമാളികമാടനാടു+-
ദ്വ്ഏലാദരത്തൊടു ഭജിച്ചവരും ഗഭീരൻ;

കാര്യങ്ങളിൽപ്പെരിയ കാഴ്ച ; കരൾക്കരുത്തൌ-
ദാര്യം, തിതിക്ഷ, സമഭാവന സാധുസംഗം
സ്ഥൈര്യം തുടങ്ങിയൊരു ഭൂമിപതിക്കു വേണ്ടു 
മാര്യങ്ങളാം ഗുണഗണങ്ങളിലദ്വിതീയൻ.

ഭൂഭാഗപാലകരശേഷമണഞ്ഞ സാക്ഷാൽ 
ശ്രീഭാരതേന്ദ്രമകുടീവഹനോത്സവത്തിൽ 
ശോഭായമാനബിരുദം പലതും ലഭിച്ച 
സൗഭാഗ്യസൗഹൃദസമുജ്ജ്വലസച്ചരിത്രൻ.

പൊന്നായ കൊന്നമലർ തൂകിയു, മാത്തഭക്തി-
സന്നാഹരാം പ്രജകൾതൻ ജയഘോഷമൊത്തും, 
മുന്നാണ്ടു തന്നറുപതാം തിരുനാളിനാലെ 
മന്നാകെയുത്സവമിയററിയ മാനവേന്ദ്രൻ.

ക്ലേശംപെടാതെ സുഖമായ്, പ്രളയംവരേയ്ക്കീ  
ക്ഷ്മേശൻ ഭരിച്ചരുൾക തന്നുടെ നാടിതെന്നായ്  
ആശയ്ക്കുതക്കവിധമാളുകൾ ചെയ്തുപോരു-
ന്നാശംസകൾക്കനഘഭാജനമായ ധന്യൻ.

വാണിയ്ക്കു വാരിജഭവൻ; മലർപെററ മഞ്ജു-
വാണിയ്ക്കു വിഷ്ണു; വിബുധപ്പരിഷയ്ക്കു ശക്രൻ: 
ക്ഷോണിയ്ക്കനന്തഭഗവാൻ; കവികോകിലാഗ്ര്യ-
ശ്രേണിയ്ക്കനന്തരുചിയാർന്ന വസന്തമാസം;

ആ രാമവർമ്മനൃപരത്നമിതാ, യഥാർത്ഥ-
വൈരാഗ്യയോഗ്യപരമാശ്രമമായിരിപ്പാൻ, 
പേരാളിടുന്ന യുവമന്നവനിൽ സ്വരാജ്യ-
ഭാരാവരോപണവിധിയ്ക്കു തുടർന്നിടുന്നു!

ശ്രീരാജവൃദ്ധരുടെ താപസധർമ്മചര്യ 
പൌരാണികോക്തികളിൽ മാത്രമിതേവരയ്ക്കും 
നേരായ് നമുക്കതിഹ കണ്ടറിയാവതാർക്കും 
ധീരാഗ്ര്യനീ പ്രഭൂ നിജാചരണത്തിനാലെ.

ശ്രേയസ്കരാഭിനവരീതിയിലാണു, നീതി-
ന്യായസ്ഥനാകുമവിടുത്തെ മഹാചരിത്രം; 
ഗേയം ഗൃഹംപ്രതിനിദാന; മതിപ്പൊഴീയ-
ദ്ധ്യായം നിമിത്തമൊരു പുണ്യപുരാണമായി!

ഭ്രൂവിൽജ്ജനം, പരമപൂരുഷനാകുമാരെ 
ശ്രീവിഷ്ണുവായ്ക്കരുതി വാഴ്ത്തിവരുന്നു ഭക്ത്യാ, 
ആ വിശ്രുതൻ തനതു ലക്ഷ്മിയെ വിട്ടിരിപ്പാൻ 
ഭാവിയ്ക്കയാണു പരമാത്ഭുതമീയുദന്തം!

ഹാ! രാജ്യലക്ഷ്മിയുടെ പുഞ്ചിരിയായ് വിളങ്ങും 
ഗൌരാതപത്രമൊരുവന്റെ മനംമയക്കാൻ
പോരാത്തതായ് നിയതമെന്ന വിചിത്രവാർത്ത 
നേരായ് നിനച്ചിടുകയില്ലിതുകാലമാരും!

ഏതാളുമേതു പരദേവത തൻ പ്രസാദ-
മേതാനുമേല്പതിനുവേണ്ടിവരുന്നതായാൽ 
താതാഗ്രജാദിജനജീവിതരക്തവും ഹാ!
ജാതാദരം കുരുതിയാക്കുവതിന്നൊരുങ്ങും

ആ രാജലക്ഷ്മിയൊരു ദാസികണക്കു തൻകാൽ-
ത്താരാശ്രയിക്കെ, യവളെസ്സുകൃതോന്നതിക്കായ്
ദുരാൽ ത്യജിച്ചു മുനിവൃത്തിയെടുക്കുവാനീ
ശ്രീരാമദേവനെയൊഴിച്ചെ,വനുള്ള ധൈര്യം?

നാലഞ്ചു ദമ്പടി കിടച്ചിടുമെങ്കിലെന്തു
‘ജാല'ത്തിനും ജനമൊരുങ്ങിയിറങ്ങിടുന്നു;
ലീലപ്പകിട്ടിലുലകം കിഴുമേൽ മറിയ്ക്കു-
മാ,ലക്ഷ്മി,യിപ്പുരുഷവര്യനു പുല്ലുപോലെ!

പാരാകെയോർക്കിൽ വിധിതന്റെയൊരിന്ദ്രജാലം;
ചേരായ്ക സക്തിയതിലെ;ന്നുപദേശമേകാൻ 
ധാരാളമുണ്ടു ജനമിങ്ങ്;-തു ചെയ്തുകാട്ടും
ധീരാഗ്ര്യനോ ശതശതങ്ങളിലൊന്നുമാത്രം!

പ്രായം തനിയ്ക്കറുപതാകിലു, മബ്ബലിഷ്ഠ-
കായത്തിലുണ്ടു യുവലക്ഷമി കളിച്ചിടുന്നു;
ശ്രേയസ്സകൾക്കു കുറവെന്തവിടേയ്ക്കു? ജസ്ര-
മായത്ത, മൈഹികസുഖത്തിനു വേണ്ടതെല്ലാം!

സാമാന്യമല്ല ഭരണത്തൊഴിലിൽപ്പടുത്വം: 
ക്ഷേമാഭിവൃദ്ധിയിലുയർന്നുവരുന്നു രാജ്യം, 
‘ഈ മാടഭൂപനതിമാനുഷനെന്ന' കീർത്തി-
ഭൂമാവു ഭൂമിയിൽ നിറഞ്ഞുകഴിഞ്ഞുതാനും.

എല്ലാമിതിൻവിധമിരിയ്കെ,യതിൽ പ്രസക്തി-
യില്ലാതെ, മുക്തിനിനവാർന്നു, നൃപാസ്പദത്തെ
പുല്ലായ്ഗണിച്ചരുളുമിപ്പുരുഷാവതംസം 
ചൊല്ലാർന്ന ബുദ്ധമുനിതന്റെ നവാവതാരം!

ദാരിദ്ര്യവാർദ്ധകരുജാദി നിപീഡിതർക്കും 
പാരിയ്ക്കയാണു വിഷയഭൂമമെ:- ന്നിരിയ്ക്കെ, 
പൂരിയ്ക്കുമസ്സുഖസമൃദ്ധിയിൽ നിസ്പൃഹത്വം 
നേരിട്ടതെത്ര നെടുതായ നിസർഗ്ഗസത്വം!

ഓരോ പ്രഭുക്കളൊ,രു 'രാജ' പദത്തിനെത്തൻ-
പേരോടുചേർപ്പതിനു പാടുപെടുന്നു പാരം,
സാരോപദേശഗുരുവാമവിടേയ്ക്കു, തൻ തൃ-
പ്പേരോടുചേർന്നമരുമായതസഹ്യമായി!

ജ്ഞാനം മഹത്തരമകത്തു കടന്നുചെന്ന
ന്യൂനം വെളിയ്ക്കുടനിറക്കിയ സംഗമോടെ
നൂനം, വിദേഹനൃപരീതിയിലാണു, രാജ-
സ്ഥാനം വഹിപ്പതവിടുന്ന, വിഭാവ്യസത്ത്വൻ

നമ്മൾക്കുതാനരചനായിവരട്ടെ ഭാവി-
ജന്മത്തിലും മഹിതനിത്തിരുമേനിയെന്നായ് 
ഇമ്മർത്ത്യരാസ്ഥയൊടു നേർന്നുവരുന്നു; താനോ,
ജന്മത്തിൽ നിന്നൊഴിയുവാൻ വഴിതേടിടുന്നു.

തീരാതഭൂതചരനിർവൃതി വായ്ക്കുമാറായ്-
പ്പാരാകെ നൽത്തണലണച്ച മഹാതപത്രം
ഈ രാജമൌലി വെടിയാൻ തുടരുന്നതോർത്തി-
ട്ടാരാണു, താപവശനായ്ച്ചമയാത്തതിപ്പോൾ?

മാലാർന്നിടായ്ക്കിവിടെ നാം തിരുമേനി തേടും
കാലാനുരൂപശുഭവിശ്രമവും, നിനച്ചാൽ, 
പാലാഴിയിൽപ്പരപുമാനുടെ പള്ളിനിദ്ര-
പോലാത്മലോക കുശലാഭ്യദയത്തിനത്രെ.

എല്ലാവിബോധവിഭവങ്ങളമുള്ളിലുള്ളാ-
ച്ചൊല്ലാർന്ന തൃത്തലയിൽ വാണ കിരീടമേ! നീ 
വല്ലാതെതൻ പരപദച്യുതിയോർത്തു മാഴ്കാ-
യ്കി,ല്ലാരിലും തടവുകാലഗതിയ്ക്കു പാരിൽ.

സമ്രാട് കിരീടവുമസംശയ, മാ വിശാലോ-
ന്നമ്രാളികത്തോടണയുന്നതിനാഗ്രഹിക്കും: 
നമ്രാർത്തിതീർത്ത,വിടെ, രാജകിരീടമേ, നീ
കമ്രാഭമായ്ച്ചിരമിരുന്നതപാരഭാഗ്യം.

ഹേ, മാന്യമാടവസുധേ, സതി, മാഴ്കൊലാ നിൻ
പ്രേമാസ്പദംപതി തപോരതനാകമൂലം! 
ഈമാതിരിയ്കരിയ സത്ത്വഗുണം തികഞ്ഞ 
ധീമാനു, ദർഭവിരി പട്ടുകിടക്കതന്നെ!!

ഈ രാമദേവനുടെ സോദരനാം നരേന്ദ്രൻ
സാരാര്യപാദസമനുഗ്രഹസിദ്ധിയാലെ 
ധാരാളമേന്തിയ പടുത്വമൊടുഴി, നിന്നെ 
നേരായ് ഭരിച്ചരുളുമാബ്ഭരതൻ കണക്കെ,

ഈ രാജ്യശ്രീ തടിദ്വല്ലരിയുടെ കളിയിൽ-
ത്തെല്ലുപോലും വിമോഹം 
ചേരാതാ,നന്ദസമ്പത്തനവധി വിളയും
നിത്യരാജ്യത്തെ നേടാൻ, 
പേരാളും രാജയോഗം, പുതിയതനുസരി-
യ്ക്കുന്നതിന്നായ്ത്തുടങ്ങു-
ന്നീ രാജർഷിയ്ക്കു, പൂർണ്ണം വിജയമരുളമാ-
റാക പൂണ്ണത്രയീശൻ!


* വള്ളത്തോൾ 1089 ധനു . 

+ മാടനാട് = കൊച്ചിരാജ്യം

സ്ഥാനത്യാഗത്തിൻറെ വാർത്ത കേട്ട ഉടനെ കുന്ദംകുളത്തെ ഒരു ചായകടയിൽ ഇരുന്ന് എഴുതിയതാണ് ഈ കവിത. സ്വല്പം ഇടത്തോട്ടു ചെരിവുള്ള ഈ ജനകീയ കവിയെ ഈ വാർത്ത ഇത്രയും വികാരാധീനനാക്കാൻ കാരണമുണ്ടു്. 

അദ്ദേഹത്തിന്റെ സമകാലികനായി മാറ്റൊരു മഹാകവി - ഉള്ളൂർ - കേരളസാഹിത്യചരിത്രത്തിൽ അതു കുറെയൊക്കെ വ്യക്തമാക്കുന്നു: 

"ഇന്നത്തെ കൊച്ചിയുടെ പിതാവ് എന്ന ബഹുമതിയാണ് അദ്ദേഹം സമാർജ്ജിച്ചത്..... അവിടുത്ത കുശാഗ്രബുദ്ധിയുടെയും രാജ്യതന്ത്രപരീണതയുടെയും മുദ്ര പതിയാത്ത യാതൊരു ഗവണ്മെൻറ് സ്ഥാപനവും അക്കാലത്ത് ഉണ്ടായിരുന്നില്ല. കൊള്ളയും കോഴയും അസ്തമിച്ചു. അധർമ്മം തലപൊക്കിയില്ല... സംസ്കൃതഭാഷയുടെ പോഷണത്തിന്നായി മുപ്പതിനായിരം ഉറുപ്പികയും ഭാഷാപരിഷ്കരണത്തിന്നായി ഇരുപതിനായിരം ഉറുപ്പികയും തൃകൈ ച്ചിലവായി നല്കി. മലയാളത്തിൽ പ്രാചീനങ്ങളും നവീനങ്ങളുമായ ഗ്രന്ഥങ്ങൾ ആ സംഖ്യ (അന്ന് അതു വലിയ സംഖ്യയായിരുന്നു) യിലെ ആദായം കൊണ്ട് പ്രസിദ്ധീകരിക്കുന്നതിന് ഒരു കമ്മിററിയെ നിയോഗിച്ചു. ആ കമ്മിററിയുടെ മേൽനോട്ടത്തിൽ അനേകം നല്ല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു് : 

  1. സാഹിത്യദർപ്പണത്തിൻറ പരിഭാഷ, 
  2. അർത്ഥശാസ്ത്രത്തിൻറ ഭാഷാഗദ്യവിവർത്തനം (കെ. വി. എം.), 
  3. ദൂതവാക്യം - ഭാഷാഗദ്യം പ്രാചീനം), 
  4. പ്രാചീന കേരളലിപികൾ (എൽ. എ. രവിവമ്മ), 
  5. ഒട്ടനേകം ഭാഷാചമ്പുക്കൾ 

ഇവ ആ കൂട്ടത്തിൽപ്പെട്ടവയാണു......പല താളിയോല ഗ്രന്ഥങ്ങളും അവിടുന്നു തന്നെ സംഭരിച്ചിരുന്നു. 1092-ൽ തിരുമനസ്സുകൊണ്ട് അഖിലഭാരതീയായുർവേദസമിതിയിൽ ആധ്യക്ഷ്യം വഹിച്ചുകൊണ്ടു ചെയ്ത ഗംഭീരമായ പ്രസംഗം കേട്ട മഹാപണ്ഡിതനായ ലോകമാന്യതിലകൻ അഭിപ്രായപ്പെട്ടത് "അവിടുന്നു രാജാക്കന്മാരുടെ ഇടയിൽ ഒരു പണ്ഡിതനാണെന്നു ഞാൻ അറിഞ്ഞിട്ടുണ്ടു്. ഇപ്പോളാണ് അവിടുന്ന് പണ്ഡിതന്മാരുടെ ഇടയിൽ ഒരു രാജാവാണെന്ന് അറിയുന്നത്” എന്നായിരുന്നു.


Note: The Malayalam above may have mistakes, please correct me if you find any issues.