Thursday, 24 November 2022

പൂർണ്ണത്രയീശൻ പടിഞ്ഞാറെ നടവഴി കൊച്ചമ്പലത്തിനു മുന്പിൽ

ശ്രീ

ശ്രീ പൂർണ്ണത്രയീശൻ വർഷത്തിൽ ഒരു ദിവസം മാത്രമെ പടിഞ്ഞാറേ നടയിൽ കൂടി പുറത്തു വരുള്ളൂ, അത് വലിയ ഉത്സവത്തിന് ആറാട്ടിന് പോകുന്നതിന് മുന്പ് മൂത്തതിന്റെ ഇല്ലത്തേക്കാണ്.

എന്നാൽ ഒരു തവണ വലിയ ഉത്സവം സമയത്ത് പൂർണ്ണത്രയീശൻ പടിഞ്ഞാറേ നടയിൽ കൂടി പുറത്തേക്കു വന്നിട്ടുണ്ട്, അത് അധികം ആർക്കും അറിയാത്ത കൊച്ചമ്പലത്തിന് മുന്പിൽ ആണ് അന്ന് എഴുന്നള്ളി നിന്നത്.

തൃപ്പൂണിത്തുറ വലിയ ഉത്സവം മൂന്നാം ദിവസം സ്വതേ അനിഴം നക്ഷത്രമാണ്, തൃക്കേട്ട നാലാം ദിവസവും, കറുത്തവാവും ആവും സ്വതേ.

1980 December ആറ് വിശാഖം/അനിഴം, ഉത്സവം രണ്ടാം ദിവസം. അന്ന് രാത്രി ഭഗവാനെ എഴുന്നള്ളിച്ചിരുന്നത് ശങ്കരങ്കുളങ്ങര കുട്ടികൃഷ്ണൻ എന്ന ലക്ഷണമൊത്ത നാടൻ ആന ആയിരുന്നു.

അന്ന് കേരളത്തിൽ തന്നെ ഉയരം കൂടിയ ആനകളിൽ ഒന്നായ ബീഹാറി ശങ്കരങ്കുളങ്ങര ഗംഗാധരനും പതിനഞ്ചാനകളിൽ ഉണ്ടായിരുന്നു (രണ്ടാം കൂട്ട്?). കേരളത്തിൽ എത്തിയിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല, ഒപ്പം എഴുന്നള്ളിപ്പ് ചിട്ടകളും അത്ര പന്തിയില്ല,

ഗംഗാധരൻ ഇടഞ്ഞു (പത്ര പംക്തി ശ്രധിക്കുക, കടപ്പാട്: A Krishnaswami, Prasanth Varma). ഉടൻതന്നെ മറ്റാനകളെ ആനകള മതിൽക്കക്കത്തു നിന്നും പുറത്തിറക്കി.

കുട്ടികൃഷ്ണന്റെ ആനക്കാരൻ ആനയേ പടിഞ്ഞാറേ നട വഴി പുറത്തേക്കിറക്കി, ആന നടന്ന് വലിയ പടിഞ്ഞാറേ കോവിലകത്ത് തുറന്നു കിടന്നിരുന്ന ഗേറ്റിൽകൂടി അകത്ത് വന്ന് യാദൃച്ഛികമായി കൊച്ചമ്പലത്തിന് മുന്പിൽ നിന്നു, മുകളിൽ ഭഗവാനേയും എഴുന്നള്ളിച്ച്.

പുറത്ത് ശബ്ദം കേട്ട് കൊച്ചേച്ചിയമ്മൂമ്മ (വലിയ പടിഞ്ഞാറേ കോവിലകത്തെ സരസിജ തമ്പുരാൻ) നോക്കിയപ്പോൾ ഭഗവാൻ എഴുന്നള്ളിച്ചു നിൽക്കുന്നു. ഉടനെ നിലവിളക്ക് കത്തിച്ചു ഭഗവാനെ എതിരേറ്റു

ഞങ്ങൾക്ക് (പടിഞ്ഞാറേ കോവിലകം) അത് പൂർണ്ണത്രയീശൻ കോവിലകത്ത് കൊച്ചമ്പലത്തിൽ വന്നതാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം.

ഇനി കൊച്ചമ്പലം ചരിത്രം?

----‐---------------------------------------

മിഥുനമാസത്തിൽ തീപ്പെട്ട വലിയ തമ്പുരാനും, അമ്മ വലിയമ്മ തമ്പുരാനായ മങ്കുതമ്പുരാനും (ഒന്നാം താവഴി) പഴയന്നൂരിൽ പോയി തൊഴാൻ വയ്യാതായി (കാരണം ഒരു (ഇരിഞ്ഞാലക്കുട?) ക്ഷേത്ര അവകാശം നഷ്ടപ്പെട്ടു എന്നാണ് കേട്ടിരിക്കുന്നത്). അപ്പൊ വലിയ തമ്പുരാന് ഭഗവതിയെ തൊഴാൻ പുത്തൻ ബംഗ്ലാവ് ക്ഷേത്രവും, വലിയമ്മ തമ്പുരാന് തൊഴാൻ വലിയപടിഞ്ഞാറേ കോവിലകത്ത് കൊച്ചമ്പലവും പണികഴിപ്പിച്ച് പൂർണ്ണത്രയീശനേയും പഴയന്നൂർ ഭഗവതിയേയും പ്രതിഷ്ഠ നടത്തി.

പുത്തൻ ബംഗ്ലാവിൽ ഇപ്പോഴും ക്ഷേത്രമായി തുടരുന്നു, പക്ഷെ കൊച്ചമ്പലം അങ്ങിനെയല്ല.

1974ൽ ഇവിടുത്തെ വിഗ്രഹങ്ങൾ (പ്രതിഷ്ഠ മാറ്റീട്ടില്ല) രാജകുടുമ്പ അധികാരികൾ ഈശ്വര ഇച്ഛക്കു വിപരീതമായി അമ്മതമ്പുരാൻ കോവിലകത്തേക്കു മാറ്റി. സ്വതേ ഇങ്ങിനെ ചെയ്താൽ (പ്രതിഷ്ഠ മാറ്റാതെ വിഗ്രഹം മാത്രം മാറ്റിയാൽ) ശ്രീകോവിലും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു കളയുകയാണ് പതിവ്. പക്ഷെ, ഇവിടെ ആ കെട്ടിടങ്ങൾ ഇപ്പോഴും ഉണ്ട്. അവിടെ ഇപ്പോഴും ഒരു പ്രഭാവവും ചൈതന്യവും ഉണ്ട്. ഒരു 38 കൊല്ലത്തോളം മരാമത്തൊന്നുമില്ലാതെ ആ കെട്ടിടം നിലനിന്നു, 2012ൽ ചില അറ്റകുറ്റപണികൾ നടത്തുന്നത് വരെ.

അനുബന്ധം: 1987/1988 പറ ഉത്സവത്തിന് കുട്ടികൃഷ്ണൻ എഴുന്നള്ളിച്ച് വന്ന നിന്ന സ്ഥലത്തവച്ചുതന്നെ, കൊച്ചമ്പലത്തിനു മുന്പിൽ, സേവാസംഘം ഉരുക്കിനശിപ്പിച്ച പുരാതനമായ സ്വർണ്ണക്കോലം ഗീരീശന്റെ മുകളിൽ നിന്നും വീണ് നിലത്തുമുട്ടുന്നതിന് മുന്പ് കീഴ്ശാന്തി പിടിച്ചു. അത് മറ്റൊരവസരത്തിൽ.

അടിക്കുറിപ്പ്: ചില തെറ്റുകൾ ഉണ്ടാവാം, ക്ഷമിക്കണം.

Tuesday, 30 August 2022

ഒരു അത്തച്ചമയ തമാശ

ഒരു അത്തച്ചമയ തമാശ ‐-----------------------------------------

തൃപ്പൂണിത്തുറ അത്തച്ചമയം - ചരിത്ര പ്രസിദ്ധമായ അത്തച്ചമയം ഇന്നാണ്. പണ്ട് പെരുമ്പടപ്പ് മൂപ്പിൽ തൃക്കാക്കരയപ്പനെ തൊഴാൻ പരിവാരസമേതം ആഘോഷമായി പോകുന്ന ചടങ്ങ് എന്നാണ് പറയപ്പെടുന്നത്. പിന്നീട് തൃക്കാക്കര ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്ത ശേഷം ആ യാത്ര നിർത്തി തൃപ്പൂണിത്തുറയിൽ മാത്രം ഒതുങ്ങുന്ന ഒരാഘോഷം ആക്കി. മഹാരാജാവ് ആശ്രിതരേയും പ്രജകളേയും കാണുകയും അതിനോടൊപ്പം പല കലാപരിപാടികളുമായി നടന്നു വന്നു.

കൊച്ചി 1949ൽ ഭാരതത്തിൽ ചേർന്ന ശേഷം, ഈ ആഘോഷം നിന്നുപോയി. പക്ഷേ 1960കളിൽ ഈ ആഘോഷം ജനകീയമായി വീണ്ടും തുടങ്ങി, ഇപ്പോഴും തരക്കേടില്ലാതെ നടന്നു പോകുന്നു. പെരുമ്പടപ്പ് സ്വരൂപത്തിന് അതിൽ പിന്നേ പ്രത്യേകിച്ച് ഒരു സംബന്ധം ഇല്ലാതിരുന്നു, ഒരു 2003-2004 വരെ. അന്ന് മുതൽ അത്താഘോഷപതാക കൊച്ചിരാജകുടുമ്പത്തിലെ പാലസ് അഡ്മിനിസ്റ്റ്രേഷൻ ബോർഡ് പ്രസിഡന്റാണ് കൈമാറാറ്.

---

ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു കൗതുകമായ ഒരു സംഭവമാണ്. ഇത് എന്നോട് പത്തിരുപത് കൊല്ലം മുമ്പ് പറഞ്ഞത് മുൻ കേരള രഞ്ജി ട്രോഫിതാരവും, മുൻ കേരള ക്രിക്ക്രറ്റ് കോച്ചുമായ ശ്രീ പാലിയത്ത് ബാലചന്ദ്രൻസാറാണ്.

കൊച്ചിരാജകുടുമ്പത്തിലെ തെക്കേകോവിലകം താവഴിയിലെ (ആനന്ദവിലാസം പാലസ്) രാമവർമ്മ കൊച്ചുണ്ണി തമ്പുരാനായിരുന്നു ഈ സംഭവം നടന്നപ്പോൾ വലിയ തമ്പുരാൻ (1906-2004 - വലിയതമ്പുരാൻ 1990-2004). അദ്ദേഹം തൃപ്പുണിത്തുറ ലായം റോഡിലുള്ള ചിൻമയ സ്കൂളിന്റെ പടിഞ്ഞാറുവശത്തുള്ള കോവിലകത്തായിരുന്നു താമസം. തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ് ഇത്. സംഭവം നടക്കുന്നത് പണ്ടത്തെ തൃപ്പൂണിത്തുറക്കാർക്ക് സുപരിചിതമായ പണ്ടത്തെ Olympic Sports എന്ന കടയുടെ മുന്പിൽ.

ആ കാലങ്ങളിൽ, പുതുതായി ജനപ്രധിനിധികൾ ആയതുകൊണ്ടോ എന്തോ, അത്തച്ചമയത്തിനു മുമ്പിൽ ജനപ്രധിനിധികൾ നടക്കുമായിരുന്നു. അതിനു പുറകിൽ മാത്രമേ ആനയും അംമ്പാരിയും ഒക്കെ വരുള്ളൂ.

അങ്ങിനെ ആക്കൊല്ലത്തെ അത്തംഘോഷയാത്ര ഉദ്ഘാടനത്തിന് ശേഷം തൃപ്പൂണിത്തുറ മുഴുവൻ വലം വച്ച് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് കിഴക്കുവശത്തെത്തി കിഴക്കോട്ട് നീങ്ങുകയായിരുന്നു. അപ്പോ വലിയതമ്പുരാനും പ്രസ്തുത (Olympic Sports) സ്ഥലത്തെത്തി. തിരക്ക് നന്നായി ഉണ്ടായിരുന്നു. വലിയതമ്പുരാനും ബാലചന്ദ്രൻസാറും അവിടെ ഉണ്ടായിരുന്നു. തിരക്കുകാരണം വലിയ തമ്പുരാന് ഘോഷയാത്രകാണാൻ പറ്റീയിരുന്നില്ല.

അപ്പോ അദ്ദേഹം: അപ്പാ (ബാലചന്ദ്രൻസാറിനേ, തൃപ്പൂണിത്തുറ കോവിലകത്ത് കുട്ടികളെ, അല്ലെങ്കിൽ പ്രായത്തിന് ചെറിയവരെ "അപ്പാ", "കുട്ടാ" എന്നാണ് വിളിക്കാറ്, മോനേ, ഉണ്ണീ എന്നീവിളികൾ കേട്ടിട്ടില്ല), ആ കസേര ഇങ്ങോട്ട് വലിച്ചിടാമോ, ഞാൻ ഒന്ന് അത്തംഘോഷയാത്ര കണ്ടോട്ടെ 🙂

വലിയതമ്പുരാന് താങ്ങായി ബാലചന്ദ്രൻസാറും നിന്നു...

അടിക്കുറുപ്പ്: നുറ്റാണ്ടുകളായി അത്തം ഘോഷയാത്ര നയിച്ച പെരുമ്പടപ്പ് മൂപ്പിൽ, ആ ഘോഷയാത്ര ഒരു കസേരയുടെ മുകളിൽ കയറിനിന്ന് വീക്ഷിച്ചത് ഈ കാലഘട്ടത്തിൽ ആയിരുന്നെങ്കിൽ വൈറൽ ആയിരിക്കും...

Saturday, 13 August 2022

Nirahara Satyagraha in Kerala

ശ്രീ

We are celebrating 75 years of independence and Nirahara Satyagraha was a key tool used by India's pioneers to create disruption.

Even though the term Satyagraha may have been coined by Mahatma Gandhi, the excerpt from the Malayalam book Sakthan Thampuran by Puthezhath Raman Menon details about the same practice used by people of Kerala from time immemorial.

Puthezhath says that peaceful "Hunger Strike" was very common in Kerala and was a strong form of protest. If any Ruler, Raja or Administrator made a mistake or did a crime, common people could commence a hunger strike until the mistake or crime is corrected. In Trichur or Thrishur or Thrishivaperoor, there was a building named "Pattini-pura" or Hunger-house which was specifically made for people to perform the strike.

Note: According to Indian tradition, it is a grave sin to the ruler/raja/administrator if a person dies of hunger.

Unfortunately, this book is out of print, this was first published by Mathrubhumi books.

Thursday, 11 August 2022

വീണ്ടുമൊരു തമ്പുരാൻ ഫലിതം

വീണ്ടുമൊരു തമ്പുരാൻ ഫലിതം -----------------------------

മൂന്നുനാലു കൊല്ലം കഴിഞ്ഞു കേരളത്തിൽ സ്ഥിരതാമസമല്ലാത്ത നാലാംക്ലാസ്സുവരെ മാത്രം മലയാളം പഠിച്ച ഒരു കൊച്ചീആൺവഴിതമ്പുരാൻ നാട്ടിലെത്തിേ നേത്യാരമ്മയൊടുകൂടി പല പല ദേശങ്ങളും നാടുകളും റോഡുമാർഗം സഞ്ചരിച്ചു.

സർവത്ര കുണ്ടുകളും കുഴികളും അനുഭവിച്ച ഇരുവർക്കും സഹിക്കവയ്യാതായി. ഒരു ദിവസം അസഹ്യമായ കുഴികളുള്ള ഒരു വഴിയൽ കൂടി യാത്രചെയ്യുമ്പോൾ:

നേത്യാരമ്മ: എന്തേ റോഡുകളിൽ ത്ര കുഴികൾ? രാഷ്ട്രീയക്കാരന് വിലയുള്ള വലിയ വണ്ടികളിൽ സുഖായിട്ട് ഞെളിഞ്ഞിരുന്നു പോകാം, സാധാരണക്കാരന്റെ കാര്യാണ് കഷ്ടം

തമ്പുരാൻ: പണ്ടൊക്കെ റൊഡുകളുടെ ഇരുവശവും ചായക്കട, സസ്യാഹാരം, ഭോജനം, കഞ്ഞി എന്നിങ്ങിനെയൊക്കെയല്ലേ എഴുതിവെച്ചിരുന്നത്. നെടുമ്പാശേരി എയർപ്പോർട്ടു വിട്ടാൽ ഇടപ്പള്ളിയെത്തണം ഒരു സസ്യാഹാരഭോജനശാല കാണാൻ. പണ്ട് സുലഭമായിരുന്ന സസ്യാഹാരഭോജനശാലകൾക്കു പകരം ഇപ്പൊ കണ്ടോ, കുഴിമാന്തി കുഴിമാന്തിന്നു മാത്രേ കാണുള്ളൂ. ത്രേം കുഴുമാന്താനുള്ള സ്ഥലം റോഡിലുമാത്രല്ലേള്ളൂ, അതന്നെ കാരണം കുഴികൾ കൂടാൻ. നാടിന്റെ അവസ്ഥ പോയപോക്കേ...

എന്ന് പറഞ്ഞു തമ്പുരാൻ നേത്യാരമ്മയെ സമാധാനിപ്പിച്ചു....

ശൂഭം

അടിക്കുറുപ്പ്: ചിരിക്കണെങ്കിൽ ആവാം, അല്ലെങ്കിൽ കരയാം... പണ്ടത്തെ ഫലിതം 1, 2

Sunday, 31 July 2022

A bit of history about Jews and Rajas of Cochin

Kerala and Jews is a 21 page book written in 1980s. Here are some snippets from the book that details the relationships between Jews of Cochin and Raja of Cochin. Thier relationship was even quoted for resettling Jews in England. And, some early Portuguese travellers called Raja of Cochin as King of Jews. When the Raja of Cochin made the Jews to settle right next to his palace, one European traveller mentioned the liberal thoughts of the Raja.

Saturday, 30 July 2022

A Golden Day in Indian History

July 29th 1946 - The forgotten GOLDEN DAY IN INDIAN HISTORY

Why did we fail to remember this glorious day, when India is celebrating 75 years of independence?

On this day, in 1946, when all other princely states of India were either contemplating independence or unsure of thier future, the then Maharaja of Cochin, Kerala Varma, famously known as Ikyakeralam Thampuran, made his Trichur proclamation, thus becoming the FIRST PRINCELY STATE in British India to proclaim that they will join Indian Union if British leaves India.

Travancore called this proclamation "suicidal".

The photo is the front page of The Bombay Chronicle of July 31st 1946. To read more, please visit: Cochin Royal Family history website

Thursday, 14 April 2022

S M T GOVT: H S S CHELAKKARA: കൊച്ചിരാജ്യത്തെ വിദ്യാലയത്തിന് തിരുവിതാംകൂർ മഹാരാജാവിന്റെ പേരോ?

കൊച്ചി രാജ്യത്തിന്റെ വടക്കേ ഭാഗത്തു ഉള്ള ദേശമാണ് ചേലക്കര. കുറച്ചു ദിവസങ്ങൾ മുൻപ് അവിടുത്തെ ഒരു സ്കൂളിനെ കുറിച്ച് കേട്ടു, ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ - Sree Moolam Thirunal Government Higher Secondary School Chelakkara.

ഹേ! ഇതാരാണ് കൊച്ചി രാജ്യത്ത് ൧൮൮൫ (1885) മുതൽ ൧൯൨൪ (1924) വരെ തിരുവിതാംകൂർ ഭരിച്ച ശ്രി മൂലം തിരുന്നാൾ രാമ വർമ്മ മഹാരാജാവിന്റെ പേരിൽ ഒരു സ്കൂൾ തുടങ്ങിയത്? അതും അദ്ദേഹം നാടുനീങ്ങീട്ട് ആറ് വർഷത്തിന് ശേഷം?

അപ്പോൾ ആ സ്കൂളിന്റെ വെബ്സൈറ്റിൽ കയറി നോക്കിയപ്പോൾ ഇങ്ങിനെ കണ്ടു:

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമവർമ്മ മഹാരാജാവാണ് 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്

ആരാണ് കൊച്ചീരാജ്യത്ത് തീപ്പെട്ട ശ്രീ മൂലം തിരുന്നാൾ? സ്കൂൾ അധികൃതർക്ക് വരെ അറിയില്ല, കാരണം അവർ ആരാണ് ഈ മഹാരാജാവ് എന്ന് വെബ്സൈറ്റിൽ പറഞ്ഞിട്ടില്ല.

തിരുവിതാംകൂർ രാജാക്കൻമാരുടെ പേരുകൾ പോലെ കൊച്ചി രാജക്കൻമ്മാരുടെ പേരുകൾ സാധാരണ രീതിയിൽ ജന്മനക്ഷത്രം ചേർത്ത് പറയാറില്ല. രാമവർമ്മ, കേരളവർമ്മ, രവിവർമ്മ എന്നും, അതിനോടു കൂടി ഒരു വിളിപ്പേരും (ജീവിച്ചിരിക്കുന്നവരാണെങ്കിൽ സ്വതേ അപ്പൻ, കുഞ്ഞുണ്ണി, കൊച്ചുണ്ണി, കുഞ്ഞിക്കിടാവ്, കൊച്ചനിയൻ, കുഞ്ഞപ്പൻ മുതലായവ) ഉണ്ടാവും, അല്ല മരിച്ചവരാണെകിൽ മരിച്ച സ്ഥലമോ, മാസമോ (ചോവ്വരയിൽ തീപ്പെട്ട, മദിരാശിയിൽ തീപ്പെട്ട, ചിങ്ങമാസത്തിൽ തീപ്പെട്ട, മിഥുനമാസത്തിൽ തീപ്പെട്ട ഇത്യാദി) ഉണ്ടാവും. ഇനി അതും അല്ലെങ്കിൽ, ഒരു പ്രതെയ്ക സിദ്ധിയുടെ പേരിൽ ആയിരിക്കും അറിയപ്പെടുക (ശക്തൻ, രാജർഷി, മിടുക്കൻ, ഐക്യകേരളം, പരീക്ഷിത്ത് ഇത്യാദി).

ഇതിപ്പോ ഇങ്ങിനെ ഒരു കൊച്ചി രാജാവിനെ അഭിസംബോധന ചെയ്ത് അധികം കണ്ടിട്ടില്ലല്ലോ. അതും ൧൯൩൧ (1931)ൽ രാജ്യം ഭരിച്ചിരുന്ന മദിരാശിയിൽ തീപ്പെട്ട വലിയ തിരുനാൾ ആണെകിൽ ജനിച്ചത് ഉത്രം നക്ഷത്രത്തിൽ ആണെന്നാണ് കേട്ടിട്ടുള്ളത്. പിന്നെ ഇത് ആരാണ്.

കുറച്ചു അന്വേഷിച്ചപ്പോൾ ആ സമയത്തു ഇളയ രാജാവായിരുന്ന ധാർമിക ചക്രവതി എന്നും ചോവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ എന്നും പിൻകാലത്തു അറിയപ്പെട്ടിരുന്ന രാമ വർമ്മ കുഞ്ഞുണ്ണി തമ്പുരാൻ ജനിച്ചത് ൩൦-൧൨-൧൮൬൧ (30-12-1861) ൽ മൂലം നക്ഷത്രത്തിൽ ആണെന്ന്.

അങ്ങിനെയാണ് സ്കൂളിന് ഈ പേര് ഇട്ടത്. അദ്ദേഹത്തെ പല പുസ്തകങ്ങളിലും ശ്രീ മൂലം തിരുന്നാൾ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്, പ്രധാനമായി പുത്തേഴത് രാമൻ മേനോൻ എഴുതിയ ശക്തൻ തമ്പുരാൻ എന്ന പുസ്തകത്തിൽ. ചോവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാനെ കുറിച്ച് കൂടുതൽ അറിയേണം എങ്കിൽ Cochin Royal History എന്ന പേജ് വായിക്കുക.